സീത നമുക്ക് വളരെ പരിചിതയാണ്. ഭർത്താവിന്റെ ക്ഷേമത്തിനായി സർവം ത്യജിക്കുന്ന, കാനനവാസത്തിനു രാജകീയ സുഖങ്ങൾ വെടിഞ്ഞു, കല്ലിലും മുള്ളിലും ഭർത്താവിനെ അനുഗമിക്കുന്ന ഉത്തമയായവൾ. രാമചരിതത്തിലെ സീത സ്നേഹവും കരുതലും ത്യാഗവും വിശാലമനസും ഭൂമിയോളമുള്ള ക്ഷമയും കൊണ്ട് നമ്മുടെ സ്ത്രീകളെ രോമാഞ്ചം കൊള്ളിച്ചിരുന്നു. സീതയെ പോലൊരു ഭാര്യയെ ഓരോ പുരുഷനും സ്വപ്നം കണ്ടിരുന്നു. അമീഷിൻറെ സീത സ്ത്രൈണ ഭാവങ്ങളുടെ വക്താവല്ല എന്ന് മുഖചിത്രം തന്നെ വിളിച്ചു പറയുന്നു. "സീത - മിഥിലയിലെ വീര നായിക" എന്ന പേരോടുകൂടി ആരംഭിക്കുന്ന പുസ്തകം പേര് കൊണ്ട് തന്നെ വായനക്കാരന് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. മാറിയ സ്ത്രീ സങ്കൽപ്പങ്ങളിൽ സ്ത്രീ കരുത്തുള്ളവളും ഒപ്പം കരുണയുള്ളവളുമാണല്ലോ? നമ്മുടെ ഇതിഹാസങ്ങളെ മാറിയ സങ്കല്പങ്ങളോട് ചേർത്ത് വായിക്കേണ്ടത് സാമൂഹികവും സാംസ്കാരികവുമായ നിലനിൽപ്പിന് അനിവാര്യവും ആവശ്യവും ആണെന്ന് തന്നെ വിശ്വസിക്കുന്നു. അമീഷ് സീതക്ക് പുതിയൊരു മാനം നൽകുകയാണ്. വർണ്ണ വസ്ത്രങ്ങളും ആഭരണവും ധരിച്ചു നമ്രമുഖിയായി രാമൻറെ ശ്രേഷ്ഠതക്കായി ജീവിക്കുന്ന സങ്കല്പത്തെ മാറ്റി, മെയ്യഴക് ഓർത്തു വ്യാകുലപ്പെടാത്...
"ആലിപ്പഴം പെറുക്കാൻ പീലി കുട നിവർത്തി " എന്നൊക്കെ ഒരുപാട് പാടിയിട്ടുണ്ട് ചെറുപ്പത്തിൽ, അന്നൊക്കെ ഭാവനയിൽ റെഫ്രിജറേറ്റർലെ ഐസ് ക്യൂബുകൾ പോലെ എന്തോ ഒന്ന്. സാങ്കേതിക വിദ്യ വളർന്നപ്പോൾ ചലനചിത്രങ്ങൾ സങ്കല്പങ്ങൾ തിരുത്തി. പക്ഷെ അനുഭവം അതിന്നാദ്യമാണ്. അതങ്ങനെ ആണല്ലോ ആദ്യത്തേതിന് കൗതുകവും ഹരവും ഏറും. എന്റെ സങ്കല്പവും യാഥാർഥ്യവും മിഥ്യയും ചേർന്ന് ആലിപ്പഴം പൊഴിഞ്ഞു അല്ല പെയ്തു. മഴയാണെന്ന് ആദ്യം തെറ്റിദ്ധരിപ്പിച്ചു. പിന്നെ കല്ലുപെയ്യും പോലെ അനുഭവിച്ചറിഞ്ഞു. മുത്തുപോലെ തിളങ്ങി മണ്ണിലേക്ക് ഒരു ചില്ലു മഴ. കൃത്യമായി ആരോ നിർമ്മിച്ചെടുത്ത ചില്ല് ഗോളങ്ങൾ പോലെ അവ മനോഹരമായിരിക്കുന്നു. വഴി വിളക്കുകളുടെ വെളിച്ചത്തിൽ അവ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഖലീൽ ജിബ്രാൻ പറഞ്ഞപോലെ നമ്മെ ആനന്ദിപ്പിക്കുന്നവ തന്നെയാണല്ലോ നമ്മെ നോവിക്കുന്നതും. അനുഭവിച്ചറിയാൻ അറിയാൻ തുനിഞ്ഞ എന്റെ ശരീരത്തിൽ രാകി മിനുക്കിയ കുന്തമനകളെക്കാൾ മൂർച്ഛയോടെ അവ പതിച്ചു. ഓരോ കോശങ്ങളെയും വേദനിപ്പിച്ചു എന്നെ കൗതുകപ്പെടുത്തി. നഗ്നമായിരുന്ന എന്റെ കൈകൾ മധുരപതിനേഴിന്റെ മാധുര്യത്തെക്കാൾ അധികമായി ചുവന്നു തുടുത്തു. മഴ...
Comments
Post a Comment